Wednesday, March 19, 2014

തുരുമ്പെടുക്കുന്നതിനു മുന്‍പ്‌


മണ്ണിനടിയില്‍ സുഖസുഷുപ്തി
പിന്നെ കള്ളതൂക്കം തൂങ്ങി ത്രാസിലാടുന്നു.
അവിടുന്ന് പിന്നെ ആലയ്ക്ക് മൂലയില്‍
തീക്കനലില്‍ ചുട്ടു പഴുക്കുന്നു. 
താളം തെറ്റാതെ കൂടത്തിനടിയേറ്റു വാങ്ങി
മെരുങ്ങി കൂര്‍ത്ത് വളഞ്ഞു തിളങ്ങുന്നു.
ഉരുളന്‍ തടിയില്‍ പിടിയിട്ടു
വിയര്‍പ്പൊലിക്കുന്ന മുതുകിലൊട്ടിയൊരു
രാത്രി യാത്ര.
നിലവിളിക്ക് മേല്‍ വായുവിലൂടെ തലങ്ങും
വിലങ്ങും പറന്നിറങ്ങുമ്പോഴും 
തടയുന്ന കൈകളില്‍ ആഴ്ന്നിറങ്ങുംമ്പോഴും
കാവിക്കെന്നോ ചുവപ്പിനെന്നോ പച്ചയ്ക്കെന്നോ
അറിയാതെ അടിമയെപ്പോലെ കണ്ണടച്ച് 
കൊണ്ടൊരു കൃത്യ നിര്‍വഹണം.

കഥകഴിഞ്ഞു. 
വലിച്ചെറിയാനൊരിടം തേടി വീണ്ടും യാത്ര.
പുഴയിലോ കുളത്തിലോ കാട്ട്പൊന്തയിലോ
സുരക്ഷിതമായൊരു വലിച്ചെറിയല്‍.
കഥതുടരുന്നു.
നായ നക്കാനായി ജീവിതം ചോരമണം 
പേറിയതറിയാതെ കാത്ത് കിടപ്പ്.
കഥതുടങ്ങുന്നു.
തൂവാലയില്‍ പൊതിഞ്ഞു വിചാരണയ്ക്കായി
ഒരു ജീപ്പ് യാത്ര.

2 comments:

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....