Friday, August 30, 2013

കൃഷി




ദാനം കിട്ടിയ ധനം 
ഒരു വേള എനിക്ക് മുന്നില്‍ 
സ്വര്‍ണ്ണം പൂശിയ 
ചെമ്പു കുടമായി കാണപ്പെട്ടു.
മൂടിയില്‍ പട്ടു ചുറ്റി മറച്ചിരിന്നു. 
തുറക്കാനെന്റെ കൈ അറച്ചു നിന്നു.
പിന്നെയതിന്റെ 
മോടിയില്‍ 
മോഹിതനായി 
മോദമൊളിപ്പിക്കാന്‍ 
മുഷ്ടി 
മലര്‍ത്തി 
മുഖം 
മറച്ചിരുന്നു. 
പിന്നൊരു വേള 
മൂടിയഴിച്ച എന്റെ മുന്നില്‍ 
ഫലപൂയിഷ്ടമായ ഒരു ഭൂപ്രതലം 
ഭ്രമണപഥം തേടി വന്നു വിലപിച്ചു. 
ഞാനതിലേക്കൊരു പുഴ വെട്ടി 
വേലി കെട്ടിയടച്ചു. 
പുഴതേവി വെള്ളവും 
പുതുമയുടെ വളവും നല്‍കി.
നന്ദിയോടെ എന്റെ കാല്‍ ചുവട്ടില്‍ 
കുതിര്‍ന്നൊട്ടി നിന്ന മണ്‍പിളര്‍ച്ചകളില്‍ 
ഞാന്‍ വിതറിയ ബീജം 
മുളച്ചു മുഴച്ച മണ്‍ക്കൂനയില്‍ 
ചുംബിച്ചു വളര്‍ത്തി വിരിയിച്ച കുരുന്നു, 
ഇല വിടര്‍ത്തി പൂവിട്ടു കായ്ച്ചു. 
ഇല കൊഴിഞ്ഞപ്പോഴും 
പൂവ്‌ വാടിയപ്പോഴും 
പ്രളയത്തിലും 
വരള്‍ച്ചയിലും 
ഇളം കായ്‌കള്‍ നെഞ്ചോടു ചേര്‍ത്ത്‌ പിടിച്ചു. 
കൊത്തി പറിക്കാന്‍ വന്ന
കാക്കയോടും 
കഴുകനോടും 
കഴമ്പില്ലാത്ത 
കദനകഥകള്‍ 
കളിയായി 
പറഞ്ഞു. 
ഒടുവില്‍ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങി 
എന്നില്‍ തന്നെ വേരിറക്കാന്‍ തുനിഞ്ഞപ്പോള്‍ 
വേദനയില്‍ പുളഞ്ഞ് 
കോപം 
കാപട്യം
കൈവെടിഞ്ഞു. 
ഗതിയില്ലാതൊടുവിലൊരു കുടം മണ്ണില്‍ പൂഴ്ത്തി 
മൂടി മറച്ചു മൂലയ്ക്കെറിഞ്ഞു. 
ദാനംചെയ്തു 
ദീനമകറ്റാന്‍ 
ദിനംതോറും 
ഒരു 
തികഞ്ഞ 
തെണ്ടിയെ 
തേടുന്നു. 

Thursday, August 22, 2013

കീഴ്പ്പെടുത്തല്‍ (വനകലയ്ക്കൊപ്പം - ലോഡ്‌ജ്‌ - പേജ് നമ്പര്‍ 28)

നീ എന്തിനെയാണ് പേടിക്കുന്നത് ?
നീ ആരെയാണ് പേടിക്കുന്നത്?
സുഹൃത്തുക്കള്‍ നമ്മെ അംഗീകരിച്ചു കഴിഞ്ഞു.
ബന്ധുക്കളും കുടുംബാഗങ്ങളും, അവര്‍ നാം പറയുന്നതേ കേള്‍ക്കൂ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം
ഒരു സമൂഹമുണ്ട് അവര്‍ നമ്മെ അംഗീകരിക്കും.
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നാമിപ്പോ സുരക്ഷിതരാണ്.
വാതിലുകള്‍ മുറുകെ പൂട്ടിയിട്ടുണ്ട്. അത് ഞാന്‍ രണ്ടാവര്‍ത്തി ഉറപ്പു
വരുത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചമെയുള്ളൂ. അതും കെടുത്താവുന്നത്.
നിഴലുകള്‍ ഇരുട്ട് പുതച്ചുറങ്ങും. മൂലയില്‍ വല കെട്ടിയ എട്ടുകാലി
പോലും ഇര പിടിക്കുന്ന തിരക്കിലാവും. മറ്റ് പ്രാണികള്‍ ആ വല
തേടിയുള്ള പരക്കം പാച്ചിലിലാവും. അതും വെറും പ്രാണികള്‍.
അതിലെല്ലാമുപരി എന്റെ കൈകള്‍ക്കുള്ളില്‍ നീ പൂര്‍ണ്ണമായും
സുരക്ഷിതയാണ്.സ്വതന്ത്രയാണ്. എന്റെ ചൂടില്‍ നിന്റെ സ്വപ്നങ്ങള്‍
വിരിയുകയാണ്. കൊഴിയുകയല്ല വാടുകയല്ല.
ഇവിടെ നിറയാന്‍ പോകുന്ന വിയര്‍പ്പിന്റെ കണങ്ങള്‍ക്ക് പോലും ഇനി
നീയഴിച്ചു വെച്ച മുല്ലമാലയുടെ മണമാകും.
തട്ടില്‍ കറങ്ങുന്ന പഴഞ്ചന്‍ പങ്കയുടെ അലര്‍ച്ചയില്‍ പേടിച്ചരണ്ട്
നമ്മുടെ ദുഷിച്ച നിശ്വാസങ്ങള്‍ പോലും ഈ ചെറു മുറിയില്‍ പതുങ്ങും.
നീയെന്ന ബിന്ദുവില്‍ നിന്നും ഞാനെന്ന ബിന്ദുവിലേക്ക്
നീ സൂക്ഷിച്ചിക്കുന്ന അകലം ഇന്നില്ലാതാകും.
മഷി വീണു പടരരുത് എന്ന കരുതലോടെ പൊതിയിട്ടു സൂക്ഷിച്ച
നിന്റെ വെള്ളക്കടലാസു പുസ്തകത്തില്‍ ഞാന്‍ കോറിയിടാന്‍ പോകുന്ന
അക്ഷരങ്ങള്‍ വടിവൊത്തതാകും.
തെറ്റ് പറ്റാതെ നീയതു കൂട്ടി വയിക്കുമെന്നു കരുതുന്നു.
ആദ്യ പുറവും മറുപുറവും നീ എനിക്ക് മുന്നില്‍ മറിക്കണം.
എനിക്കുറപ്പുണ്ട് വരും താളുകള്‍ എല്ലാം എനിക്കെന്നു നീ ആണയിടും.
നീയെനിക്ക് വേണ്ടി തെളിക്കുന്ന ഓരോ താളിലും ഞാന്‍ കവിത രചിക്കും.
കണ്ണീര്‍ കവിതകളല്ല. പ്രണയം തുളുമ്പുന്നവ.
ഞാന്‍ നിന്നിലേക്ക് പകരാന്‍ പോകുന്നത് ഒരിക്കലും മത്ത് പിടിക്കാത്ത
മധുര ചഷകമാണ്. എന്റെ വിയര്‍പ്പ് കുമിളകള്‍
പാടെ വടിച്ചു മാറ്റി മൂര്‍ച്ചയേറിയ മഞ്ഞു കഷ്ണങ്ങള്‍ വിതറി നല്‍കും.
നിന്റെ ധമനികളില്‍ ഇനിയെന്റെ പിടച്ചിലുകള്‍ പ്രകമ്പനം സൃഷ്ടിക്കും.
എന്റെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള വ്യഗ്രതയില്‍
എല്ലായ്പ്പോഴും നിന്റെ ചെവിക്കരികില്‍ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരിക്കും.
നിന്റെ തോന്നലുകളില്‍ അങ്ങകലെ കാണുന്നത് ഒരു പ്രളയമായിരുക്കും.
അത് പക്ഷെ ചാഞ്ഞു പെയ്യുന്ന ഒരു ചെറു ചാറ്റല്‍ മഴയാണ്.
ഇനിയൊരാവര്‍ത്തിയും നീയാ മഴ നനയാതിരിക്കാന്‍ തുനിയില്ല.
ഇനി വരേണ്ടത് അസ്തമയമാണ്. പൂര്‍ണ്ണമായും ഇരുള്‍ വീഴും.
മറച്ച തൂവാലയില്‍ നിന്റെ തളര്‍ച്ച പൊതിയാം. വാരി കുത്തുന്ന മുടി
ചുരുളുകള്‍ തട്ടമിട്ട് മറയ്ക്കാം. മാഞ്ഞ ചന്തിനെയോര്‍ത്തു വേവലാതിപ്പെടേണ്ട.
സന്ധ്യയിലതല്ലേലും അഭംഗിയാണ്. ചെമ്മാനത്തിനു കീഴെ നിഷ്പ്രഭമാണ്.
പുറത്തിടനാഴിയില്‍ കുറുനരികള്‍ പല്ലിളിക്കും കണ്ണുരുട്ടും. കണ്ണടയ്ക്കുക വയപൊത്തുക.
കോണിപ്പടിയ്ക്ക് താഴേ ചോദ്യം ചെയ്യപെട്ടേക്കാം. അഭിനയിച്ചേക്കുക.
നടു നിവര്‍ത്തിയ നീളന്‍ നോട്ടുകള്‍ പ്രദര്‍ശ്ശിപ്പിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കും.
കൂടെ തലയാട്ടിയേക്കുക. പുറത്ത്‌ കടന്നാല്‍ കുറച്ചു കൂടി വിശാലമായിരിക്കും.
ശുദ്ധവായു ആവോളം ശ്വസിക്കാം. ധൃതി പിടിച്ച ഒരു കൂട്ടം മനുഷ്യര്‍
തലങ്ങും വിലങ്ങും പായുന്ന ഒരു വീഥിയില്‍ നാം ചേര്‍ന്നലിഞ്ഞില്ലാതാകും.
നിന്നെപ്പോലൊരുവള്‍ അക്കൂട്ടത്തിലുണ്ടാവും.എന്നെപ്പോലൊരുവനും.
ഹൃദയങ്ങള്‍ ഒന്നായി മാറിയതിനാലും ഭൂമി ഉരുണ്ടതിനാലും നമുക്ക് ഇനി
കാണാതിരിക്കാന്‍ കഴിയില്ല. ഇതുവരെ കാത്തു സൂക്ഷിച്ചതൊന്നു നീയെനിക്ക് നല്‍കിയത്
ഞാനെന്നുമോര്‍ക്കും. പകരം ജീവിതം നല്‍കാമെന്ന എന്റെ ഉറപ്പ് നിനക്ക് വിശ്വസിക്കാം.

Saturday, August 17, 2013

അനുഭവവേഴ്ച ( വനകലയ്ക്കൊപ്പം - പേജ് നമ്പര്‍ 35 )

ഞാന്‍: നിന്റെയീ മുലകളിലാരേലും കടിച്ചിട്ടുണ്ടോ?

ഞാന്‍: ങ്ങ്ഹും? ഉണ്ടോ?

ഞാന്‍: എന്തേ മിണ്ടാത്തെ?

ഞാന്‍: പറയ്.

അവള്‍: വേദനയുടെ കണക്ക് പുസ്തകം ഞാനൊരിക്കല്‍ കീറി                      പറത്തി.എന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റായിരുന്നു.                          പിന്നെയൊരിക്കല്‍ എഴുതാനാവാതെ, കരടു പിടിച്ച പേന              തുമ്പില്‍ മഷിയറച്ചു. കടിച്ചമര്‍ത്തിയ കണ്ണീര്‍ക്കണങ്ങള്‍                വരണ്ടുണങ്ങി, കല്ലായി ചങ്കില്‍ തറഞ്ഞു.

ഞാന്‍: നീ കാത്തോ.. ഇന്ന് വേദനയ്ക്ക് മഞ്ഞിന്റെ തണുപ്പാകും.
            നീലാകാശത്ത് പെയ്യുന്ന മഴ നീ കണ്ടിട്ടുണ്ടോ? ഇന്ന് നിന്റെ             കണ്ണുകള്‍ പെയ്തിറങ്ങും.കണ്ണ് കലങ്ങില്ല, ചങ്ക് പിടയില്ല.                 നീ വാര്‍ക്കാന്‍ പോകുന്ന കണ്ണീരിനിന്ന് മധുരമായിരിക്കും.               നിന്റെ കവിള്‍ കുടിച്ചു ഞാനുന്മത്തനാകും. എന്റെ                             വിയര്‍പ്പൊപ്പാന്‍ നീ നല്‍കുന്ന ഈ നിമിഷങ്ങള്‍ക്ക്                         പകരം മുഷിഞ്ഞ നോട്ടുകള്‍ക്കൊപ്പം പ്രണയവും നല്‍കും               ഞാന്‍. കാമം എന്നത് ബഹുമാനം  കൂടിയാണെനിക്ക്.                     ഞാന്‍ നിന്നെ അങ്ങേയറ്റം കാമിക്കുന്നു.

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....